Thursday, March 26, 2009

കാരുണ്യത്തിന്റെ പ്രവാചകൻ.

പ്രവാചക തിരുമേനി മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹി വസല്ലം) ഒരു ദിവസം അവിടുത്തെ പേരക്കുട്ടികളായ ഹസനെയും ഹുസൈനെയും ചുംബിക്കുകയും പിടിച്ചു മടിയിൽ ഇരുത്തുകയും ചെയ്ത രംഗം കാണാനിട വന്ന തമീം ഗോത്രക്കാരനായ അൽ അബ്‌റഅ് ഇബുനു ഹാസിബ്‌ അൽഭുതത്തോടെ ഇങ്ങിനെ പറഞ്ഞു: "എനിക്കു പത്തു മക്കളുണ്ട്‌. അവരിലോരാളെയും ഞാൻ ചുംബിച്ചിട്ടില്ല."
ഉടനെ പ്രവാചക ശ്രേഷ്ഠർ അയാളുടെ നേർക്കു നോക്കി ഇങ്ങിനെ പ്രതിവചിച്ചു: "കരുണ ചെയ്യാത്തവന്‌ കരുണ ലഭിക്കുകയുമില്ല." (ബുഖാരി, മുസ്‌ലിം)

മറ്റൊരിക്കൽ ഒരു ഗ്രാമീണൻ വന്ന് തിരു ദൂതരോട്‌, 'നിങ്ങൾ കുഞ്ഞുങ്ങളെ ചുംബിക്കാറുണ്ടോ? ഞങ്ങൾ ചുംബിക്കാറില്ല' എന്ന് പറഞ്ഞ സന്ദർഭത്തിലും അവിടുന്ന് ഗൗരവത്തോടെ പറഞ്ഞതിങ്ങനെയാണ്‌.
"നിങ്ങളുടെ ഹൃദയത്തിൽ നിന്ന് അല്ലാഹു കാരുണ്യത്തെ പിഴുതെടുത്തു കളഞ്ഞെങ്കിൽ എനിക്കതു തിരിച്ചു തരാൻ കഴിയുമോ?".(ബുഖാരി, മുസ്‌ലിം, അബൂ ദാവൂദ്‌)

ഈ രണ്ടു സംഭവങ്ങളിൽ നിന്നും ആറാം നൂറ്റാണ്ടിലെ, വരണ്ടു വിണ്ടുകീറിക്കിടക്കുന്ന സമൂഹ മന:സാക്ഷിയുടെ ഊഷരമായ പ്രതലവും അതിൽ പേമാരി പോലെ ചൊരിയുന്ന ഒരു മഹാ മനസ്കന്റെ ആർദ്ദ്രമായ മുഖവും നമുക്കു ദർശിക്കുവാൻ കഴിയും.

അനുയായികളുടെ ഉത്തരവാദിത്തം.

ആയുധവും അധികാരങ്ങളുമുപയോഗിച്ച്‌ പ്രചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രസ്ഥാനമാണ്‌ ഇസ്‌ലാമെന്ന് ആക്ഷേപിക്കുകയും അവരുടെ ആദരണീയനായ പ്രവാചകനെപ്പോലും ബോംബു വാഹകനായി ചിത്രാവിഷ്കാരം നടത്തി അവഹേളിക്കുകയും ചെയ്യുന്ന ദോഷൈക ദൃക്കുകൾ, ആ പ്രവാചകനും അദ്ദേഹത്തിന്റെ ആദർശവും മാനവ സംസ്കാരത്തിനു മുമ്പിൽ സമർപ്പിച്ച സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മുഖം കണ്ടിട്ടില്ലെങ്കിൽ അതിനുത്തരവാദി നിഷ്ക്രിയരായ അനുയായികളും കൂടിയാണെന്ന് പറയുന്നതിൽ അനൗചിത്യമുണ്ടെന്ന് തോന്നുന്നില്ല.

കാരുണ്യത്തിന്റെ വ്യാപ്തി.

ജനങ്ങളോട്‌ ദയ കാണിക്കാത്തവർക്ക്‌ അല്ലാഹുവും ദയ കാണിക്കുകയില്ല (ബുഖാരി) എന്നും "ഭൂമിയിലുള്ളവരോട്‌ മുഴുവൻ നിങ്ങൾ ദയ കാണിക്കുക. ആകാശത്തുള്ളവർ നിങ്ങളോട്‌ ദയ കാണിക്കും" (തിർമുദി) എന്നും പറഞ്ഞിടത്ത്‌ അല്ലാഹുവിന്റെ പ്രവാചകൻ കരുണയുടെ ചക്രവാളം മുഴുവൻ ചരാചരങ്ങൾക്കുമായി തുറന്നു കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. അവിടെ വിശ്വാസികളെന്നോ ധിക്കാരികളെന്നോ വിവേചനമില്ല; മനുഷ്യനെന്നോ മൃഗമെന്നോ ഉള്ള തരം തിരിവില്ല. അതു കൊണ്ടാണല്ലോ 'വിശന്നു നാവു നീട്ടി മണ്ണു നക്കുന്ന നായയ്ക്ക്‌ വെള്ളം കൊടുത്ത തേവടിശ്ശിക്ക്‌ അല്ലാഹു പൊറുത്തു കൊടുത്തെന്നും', 'ഭക്ഷണം കൊടുക്കാതെ പൂച്ചയെ കെട്ടിയിട്ട്‌ പട്ടിണിക്കിട്ടു കൊന്ന സ്ത്രീ അക്കാരണതാൽ തന്നെ നരകത്തിൽ കടക്കുമെന്നും'(ബുഖാരി-9, മുസ്‌ലിം- 159) അവിടുന്ന് അനുയായികളോട്‌ പറഞ്ഞു കൊടുത്തത്‌.

ഒരിക്കൽ ഒരു യാത്രയിൽ തിരുനബിയുടെ അനുയായികൾ രണ്ടു പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടു വന്നു, ഉടനെ തള്ളപ്പക്ഷി പറന്നു വന്ന് അവരുടെ മുമ്പിൽ നിന്ന് ചിറകിട്ടടിക്കാൻ തുടങ്ങി. ഇതു കണ്ട തിരു ദൂതർ അവരോടു പറഞ്ഞു: "ആരാണീ തള്ളപ്പക്ഷിയെ നോവിക്കുന്നത്‌?. അതിന്റെ കുഞ്ഞുങ്ങളെ അതിനു മടക്കിക്കൊടുക്കൂ". മറ്റൊരിക്കൽ ഒരൊട്ടകം തിരുനബിയെ കാണാനിടയായി. നിറഞ്ഞ കണ്ണുകളുമായി അത്‌ അരുമയോടെ നബിയുടെ മുമ്പിൽ വന്ന് നിന്നു: അവിടുന്നതിനെ തടവി സമാധാനിപ്പിച്ചു. "ആരുടേതാനീ ഒട്ടകം?" അവിടുന്ന് വിളിച്ചു ചോദിച്ചു. അപ്പോൾ അരു അൻസാരി യുവാവ്‌ "അല്ലാഹുവിന്റെ പ്രവാചകരേ, അതെന്റേതാണ്‌" എന്നു പറഞ്ഞു കൊണ്ട്‌ അങ്ങോട്ട്‌ ചെന്നു. തിരുനബി അയാളെ ഇങ്ങനെ ഉപദേശിച്ചു. "അല്ലാഹു നിന്റെ ഉടമയിലാക്കിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തിൽ നിനക്ക്‌ അല്ലാഹുവിനെ അനുസരിച്ചു കൂടെ?. നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവേന്ന് അതെന്നോട്‌ വേവലാതി പറഞ്ഞിട്ടുണ്ട്‌"
ആരോ തീയിട്ട്‌ കത്തിച്ച ഒരുറുമ്പിൻ കൂട്‌ കണ്ടപ്പോൾ അതിനെക്കുറിച്ചന്വേഷിച്ച തിരുമേനി പ്രഖ്യാപിച്ചത്‌ "തീ കൊണ്ടു ശിക്ഷിക്കാനുള്ള അധികാരം ആ തീയുടെ ഉടമസ്ഥന്‌ (അല്ലാഹുവിന്‌) മാത്രമേ ഉള്ളൂ എന്നാണ്‌.(അബൂ ദാവൂദ്‌). രസകരമായ മറ്റൊരു സംഭവം ഒരിക്കൽ മിനായിൽ നിന്നുണ്ടായി. അന്ന് അവിടുന്ന് അനുയായികളുടെ കൂടെ വിശ്രമിക്കുകയായിരുന്നു. ഉടനെ അവിടെയുള്ള കല്ലുകൾക്കിടയിൽ നിന്നും അരു പാമ്പ്‌ പുറത്തു വന്നു. അതിനെ അടിച്ചു കൊല്ലാൻ സഹാബികളിൽ ചിലർ ഓടി അടുത്തപ്പോൾ പാമ്പ്‌ ജീവനും കൊണ്ട്‌ പാഞ്ഞ്‌ പാറക്കല്ലുകൾക്കിടയിൽ മറഞ്ഞു. ഇതു അകലെ നിന്നും കണ്ട നബി തങ്ങൾ ഇങ്ങനെ പറഞ്ഞു: "അല്ലാഹു അതിനെ നിങ്ങളുടെ ഉപദ്രവത്തിൽ നിന്നും കാത്തു, അതിന്റെ ഉപദ്രവത്തിൽ നിന്ന് നിങ്ങളെയും കാത്തു". കൊല്ലാൻ അനുവാദം നൽകപ്പെട്ട ജീവിയാകുന്നു പാമ്പ്‌ എന്നു കൂടി നാം ഇതിനൊപ്പം കൂട്ടി വായിക്കണം.
മുഖത്ത്‌ ചാപ്പ കുത്തിയ കഴുതയെ കണ്ടപ്പോൾ അവിടുന്ന് പറഞ്ഞത്‌: "അതു ചെയ്തവനെ അല്ലാഹു ശപിക്കട്ടെ എന്നാണ്‌.

പുരാതന കാലം മുതലേ മനുഷ്യൻ വിനോദങ്ങൾക്കും മൽസരങ്ങൾക്കുമായി മൃഗങ്ങളെയും പക്ഷികളെയും പോരിനിറക്കാറുണ്ടായിരുന്നു. കാളപ്പോരും കോഴിപ്പോരുമൊക്കെ ഇന്നും പല നാടുകളിലും നില നിൽക്കുന്നുണ്ട്‌. ഹീനവും ക്രൂരവുമായ ഈ വിനോദങ്ങൾക്കിടയിൽ പലപ്പോഴും അവകൾക്ക്‌ ജീവൻ തന്നെ നഷ്ടപ്പെടാറുണ്ട്‌. പല രാഷ്ട്രങ്ങളും ഇത്തരം മൽസരങ്ങൾ നിരോധിച്ചിട്ടുണ്ട്‌. എന്നാൽ പ്രവാചകൻ (സ)പതിനാലു നൂട്ടാണ്ടുകൾക്കു മുമ്പു തന്നെ ഇതിനായി മൃഗങ്ങളെ ഉപയോഗിക്കുന്നത്‌ നിരോധിച്ചു എന്ന് അബൂ ദാവൂദ്‌, തിർമുദി തുടങ്ങിയ ഹദീസ്‌ ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.

ന്യാ
മായ ഒരു സംശയം.

മിണ്ടാപ്രാണികളോട്‌ പോലും കാരുണ്യത്തിന്റെ കാര്യത്തിൽ ഇത്രയും വിശാലമായ ഒരു നിലപാട്‌ സ്വീകരിച്ച പ്രവാചകന്റെ ആദർശം എന്തുകൊണ്ട്‌ അവയിൽ ചിലതിന്റെ മാംശങ്ങൾ അറുത്തു ഭക്ഷിക്കാൻ അനുവാദം നൽകുന്നു? എന്ന ഒരു സംശയം പലരും ചോദിക്കുന്നുണ്ട്‌. ഉത്തരം ലളിതമാണ്‌. 'മാം
ബുക്കുകളായി മാത്രം ജീവിക്കുന്ന പരശ്ശതം ജീവ ജാലങ്ങൾ (മനുഷ്യനൊഴികെ) പ്രകൃതിയിലെ ജീവിത ചാക്രിക പ്രവാഹത്തിലെ കണ്ണികളായതു പോലെ മിശ്ര ബുക്കുകളായ മനുഷ്യരെയും മാംാഹാർത്തിൽ നിന്ന് തടഞ്ഞു നിർത്തൽ ഒരിക്കലും പ്രായോഗികമല്ല. യുക്തിക്കു നിരക്കുന്നതുമല്ല. അപ്രായോഗികവും യുക്തി രഹിതവുമായ നടപടികൾക്ക്‌ ഇസ്‌ലാം അംഗീകാരം നൽകുകയുമില്ല. അങ്ങനെ ഒരു സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾക്കു വിധേയമായി മാംാഹാരം അനുവദനീയമാണ്‌ എന്നതാണ്‌ പ്രവാചകാധ്യാപനം. വേട്ട നടത്തിയും വളർത്തിയും മനുഷ്വോൽപ്പത്തി മുതൽ മാനവ സമൂഹം മൃഗങ്ങളുടെയും മൽസ്യങ്ങളുടെയും മാംങ്ങൾ ഭക്ഷിക്കുന്നുണ്ട്‌. ജീവന്റെയും വികാരത്തിന്റെയും പ്രശ്നങ്ങളാണെങ്കിൽ ഒരർത്ഥത്തിൽ അതൊക്കെയും സസ്യങ്ങൾക്കുമില്ലേ?. നിലവിളിക്കാൻ കഴിയുന്നില്ല എന്നത്‌ അവയുടെ ന്യൂനതയാണോ. മണ്ണിന്റെ മണമില്ലാത്ത ചില അഹിംസാ വാദങ്ങൾ ഭൂമിയിൽ നില നിൽക്കാത്തതിന്റെ കാരണം അവ പ്രായോഗിക ജീവിതത്തിലെ ചില യാഥാർത്ഥ്യങ്ങളെ കണ്ടറിഞ്ഞില്ല എന്നതാണ്‌.

വിട്ടുവീഴ്ച്ച കാരുണ്യത്തിന്റെ കാണ്ഡം.

പ്രവാചകന്മാർക്കും പ്രബോധകന്മാർക്കും അത്യാവശ്യം വേണ്ട ഒരു സദ്ഗുണമാകുന്നു വിട്ടുവീഴ്ചാ മനോഭാവം. അത്‌ കാരുണ്യത്തിന്റെ കൂടപ്പിറപ്പും കൂടിയാണ്‌. പ്രതികാരവും വിദ്വേഷവും മനസ്സിലടക്കി നിർത്തുന്നവരുടെ കൂടെ അനുയായികളുണ്ടാവില്ല. ഉണ്ടായാൽ തന്നെ അവരുടെ സഹവാസത്തിന്ന് ആയുസ്സുണ്ടാവില്ല. മുഹമ്മദ്‌ നബി(സ)യെ കുറിച്ച്‌ അല്ലാഹു അവന്റെ വിശുദ്ധ ഗ്രന്ഥത്തിൽ അംഗീകാരത്തിന്റെ കയ്യൊപ്പ്‌ നൽകിയതിങ്ങനെയാണ്‌.

"അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ്‌ താങ്കൾ അവരോട്‌ മയത്തിൽ പെരുമാറിയത്‌. താങ്കൾ പരുക്കനും കഠിന മനസ്കനുമായിരുന്നെങ്കിൽ താങ്കളുടെ ചുറ്റു നിന്നും അവരൊക്കെ പിരിഞ്ഞു പോകുമായിരുന്നു"
തുടന്നു അല്ലാഹു നബിയെ ഉപദേശിക്കുന്നതിങ്ങനെയാണ്‌.
"അതിനാൽ താങ്കളവർക്ക്‌ മാപ്പു നൽകുക. അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുക. കാര്യങ്ങൾ അവരുമായി കൂടിയാലോചന നടത്തുക. .. (ആലു ഇംറാൻ- 159)
അല്ലാഹുവിന്റെ ഉപദേശത്തിന്റെ രീതി ശ്രദ്ധിക്കുക. ആദ്യം തന്നെ അല്ലാഹു തിരു നബിക്ക്‌ ക്ലീൻ ചിറ്റ്‌ നൽകി. പിന്നെയും അല്ലാഹു പറയുന്നു ഇനിയും മാപ്പു നൽകേണമെന്ന്. അതായത്‌ ഭൂമിയെപ്പോൽ സഹിക്കാനും കാറ്റിനെപ്പോൽ ഉദാരനാവാനും ഉടയ തമ്പുരാൻ തന്റെ പ്രതിനിധിയോട്‌ ആവശ്യപ്പെടുന്നു. ആ മഹനീയ ജീവിതത്തിന്റെ ഓരോ താളുകളും ആയിരം നാവുകളുമായി നമ്മോടെ ചില ഉദാത്തമായ സംഭവങ്ങൾ വിവരിക്കുന്നുണ്ട്‌.

അനാഥത്വവും ദാരിദ്ര്യവും കഷ്ടപ്പാടുകളുമൊക്കെ ഉണ്ടായിരുന്നെങ്കിൽ കൂടി അവിടുത്തെ ബാല്യവും കൗമാരവും യൗവ്വനവും സമാധാന പൂർവ്വവും സ്നേഹോഷ്മളവുമായിരുന്നു. ആളുകൾ ആ ഖുറൈശി ചെറുപ്പക്കാരനെ "സത്യ സന്ധൻ" എന്ന ഓമനപ്പേരു നൽകി വിളിച്ചു. അവരുടെ തർക്കങ്ങളിൽ പോലും ആ യുവാവിന്റെ മാദ്ധ്യസ്ഥത അവർ സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ 40 വയസ്സിൽ (എ.ഡി. 610) പ്രവാചകത്വം സിദ്ധിച്ചതോടു കൂടി അവരുടെയെല്ലാം മട്ടും ഭാവവും മാറി. കണ്ണിലുണ്ണിയായ പ്രവാചകൻ അവരുടെ കണ്ണിലെ ക്കരടായി. ഏക ദൈവത്തെ മാത്രം ആരാധിക്കണമെന്നും സാന്മാർഗിക ജീവിത രീതി സ്വീകരിക്കണമെന്നും ഉപദേഴിച്ചതായിരുന്നു അവിടുന്നു ചെയ്ത തെറ്റ്‌.
അക്കാരണത്തൽ തന്നെ മക്കാനിവാസികളായ ഖുറൈശികൾ അവിടുത്തെ ഉപദ്രവിക്കാൻ തുടങ്ങി. വളരെ നാളുകൾ പ്രബോധനം നടത്തിയിട്ടും വിരലിലെണ്ണാവുന്ന അനുയായികളെ മാത്രമേ ലഭിച്ചുള്ളൂ. ഇതു പലപ്പോഴും നബിയെ നിരാശയുടെ വക്കിൽ വരേ എത്തിച്ചു കളഞ്ഞിരുന്നു. വിശുദ്ധ ഖുർആൻ പറയുന്നതു കാണുക: "ഈ സന്ദേശത്തിൽ അവർ വിശ്വസിക്കുന്നില്ലെങ്കിൽ അവരുടെ പിറകെ കടുത്ത ദു:ഖത്തോടെ നടന്നലഞ്ഞ്‌ താങ്കൾ ജീവനൊടുക്കുമായിരുന്നു" (അൽ-കഹ്‌ഫ്‌-6) ജീവനൊടുക്കുമായിരുന്നു എന്നു പറഞ്ഞാൽ ആത്മ ഹത്യ ചെയ്യുമായിരുന്നു എന്നല്ല അർത്ഥം. ആളുകൾ സത്യ മതത്തിലേക്ക്‌ കടന്നു വരാത്തതിലുള്ള ദു:ഖ ഭാരത്താൽ താങ്കൾ ഉരുകി മരിച്ചേക്കുമെന്നാണ്‌)
ഈ ഒരു സന്ദർഭത്തിലാണ്‌ അവിടുന്ന് തന്റെ കുടുംബക്കാരെങ്കിലും വിശ്വസിക്കുമെന്ന് പ്രത്യാശിച്ചു കൊണ്ട്‌ മക്കയിൽ നിന്നും ഏകദേശം അറുപത്‌ മൈയ്‌ല്‌ ദൂരമുള്ള തായിഫിലേക്കു പോകുന്നത്‌. പക്ഷേ അവിടുന്നുള്ള അനുഭവം ഹൃദയ ഭേതകമായിരുന്നു. തന്റെ ഭൃത്യൻ സൈദുബിൻ ഹാരിസിന്റെ കൂടെ കാൽ നടയായിട്ടാണ്‌ തായിഫിലേക്ക്‌ പോയത്‌.
നാട്ടുപ്രമാണിമാരും ഗോത്രതലവന്മാരും ബന്ധുക്കളുമായ പലരെയും സമീപിച്ചെങ്കിലും ഫലം നാസ്തിയായിരുന്നു. പത്തു ദിവസത്തോളം അവിടുന്ന് തായിഫിൽ തങ്ങി. അവസാനം അന്നാട്ടുകാർ നബിതിരുമേനിയോട്‌ തായിഫ്‌ വിട്ടു പോകാൻ അന്ത്യ ശാസനം നൽകി. ആട്ടി പറഞ്ഞയക്കാൻ കുറെ ഗുണ്ടകളെയും വിട്ടു. അവർ അവിടുത്തെ അസഭ്യം പറയുകയും കല്ലെറിഞ്ഞ്‌ ഓടിക്കുകയും ചെയ്തു. നബിയുടെ ചെരിപ്പുകൾ ചോരയിൽ കുതിർന്നു. സുഹൃത്ത്‌ സൈദ്‌ തിരുമേനിയെ സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അദ്ദേഹവും തലയ്ക്ക്‌ ഏറു കൊണ്ട്‌ വീണു പോയി. അവസാനം അവർ തായിഫിൽ നിന്നു മൂന്നു മൈയ്‌ല്‌ അകലെയുള്ള ഒരു തോട്ടത്തിൽ അഭയം തേടി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദുരന്തമായി പിന്നീട്‌ അവിടുന്ന് ഈ സംഭവത്തെ ഓർക്കുന്നുണ്ട്‌. ഇമാം ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം.
പ്രിയതമ ആയിശ (റ) ഒരിക്കൽ നബിയോട്‌ ഇങ്ങനെ ചോദിച്ചു "ഉഹ്ദിനേക്കാൾ കടുത്ത ഒരു ദിവസം താങ്കൾക്കുണ്ടായിട്ടുണ്ടോ?" അവിടുന്നപ്പോൾ തായിഫിൽ പോയ സംഭവം വിവരിച്ചു കൊടുത്തു. തുടർന്നവിടുന്നു പറയുന്നു. ... മേഘ പാളികൾക്കിടയിൽ നിന്ന് ജിബ്രീൽ എന്നെ വിളിച്ചു കൊണ്ടു പറഞ്ഞു: "മുഹമ്മദ്‌, അല്ലാഹു താങ്കളുടെ ആളുകളുടെ വാക്കുകളും പ്രതികരണങ്ങളും കേട്ടു. താങ്കളുടെ ഉത്തരവനുസരിച്ചു പ്രവർത്തിക്കാൻ അല്ലാഹു പർവ്വതങ്ങളുടെ മലക്കിനെ അയച്ചിട്ടുണ്ട്‌". ഉടനെ പർവ്വതങ്ങളുടെ മലക്ക്‌ പ്രത്യക്ഷപ്പെട്ട്‌ എന്നോട്‌ പറഞ്ഞു: "മുഹമ്മദ്‌, താങ്കൾക്കു വേണമെങ്കിൽ ആ രണ്ടു പർവ്വതങ്ങൾക്കിടയിൽ ഞാനവരെ ഞെരിച്ചമർത്തി (കൊന്നു കളയാം") - ജബൽ അബൂ ഖുബൈസും അതിനെതിർ വശത്തുള്ള പർവ്വതങ്ങളുമായിരുന്നു അവ-. അവിടന്നപ്പോൾ മറുപടി പറഞ്ഞതിപ്രകാരമാണ്‌. "പ്രതാപ ശാലിയും അഭിമാനിയുമായ അല്ലാഹു അവനെ മാത്രമാരാധിക്കുകയും മറ്റൊന്നിനേയും അവനിൽ പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അവരുടെ ബീജങ്ങളിലൂടെ പുറത്തു കൊണ്ടു വന്നേക്കാം"

കാരുണ്യത്തിന്റെ മഹാസമുദ്രം.

ഇതു പോലെയുള്ള വിട്ടു വീഴ്ചകളുടെ മഹാ മാതൃകകൾ തിരുനബിയുടെ ജീവിതത്തിൽ എമ്പാടും കാണാം. പിറന്നു വീണ നാട്ടിൽ നീണ്ട പതിമൂന്നു വർഷം അനുഭവിക്കേണ്ടി വന്ന താഢനകളും പീഡനങ്ങളും - അതിൽ തന്നെ മൂന്നു വർഷം പച്ചിലകളും തോലിൻ കഷണങ്ങളും തിന്ന് നരക യാതനയിൽ കഴിയേണ്ടി വന്ന ശിഅബ്‌ അബൂതാലിബ്‌ മലംചെരുവിലെ ജീവിതം. അതിനെല്ലാം ഒടുവിൽ എല്ലാം വിട്ടെറിഞ്ഞ്‌ പലായനം ചെയ്യേണ്ടി വന്ന സന്ദർഭം, അവിടെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാതെയുള്ള തുടർച്ചയായ പോരാട്ടങ്ങൾ, അവയിലൊക്കെയും പൊലിഞ്ഞു പോയ ഉറ്റവരുടെയും ഉടയവരുടെയും ജീവനുകൾ, എല്ലാ കടമ്പകൾക്കും സാഹസങ്ങൾക്കുമൊടുവിൽ വിജിഗീഷുവായി മക്കയിൽ തിരിച്ചെത്തിയ നിമിഷങ്ങൾ!! മക്കാനിവാസികൾക്ക്‌ ലോകം മൊത്തവും കുടുസ്സായി അനുഭവപ്പെടുകയും അവർ എലിക്കുഞ്ഞുങ്ങളെപോലെ വിറ കൊള്ളുകയും ചെയ്ത അവസരം - അതായത്‌ മക്കാ വിജയത്തിന്റെ ദിവസം- സർവ്വ ലോക കാരുണ്യത്തിന്റെ മൂർത്തീമത്‌ഭാവമായ നബി തിരുമേനി ചോദിച്ച ഒരു ചോദ്യമുണ്ട്‌; "ഞാൻ നിങ്ങളെ എന്തു ചെയ്യുമെന്നാണ്‌ നിങ്ങൾ കരുതുന്നത്‌?" അവർ പറഞ്ഞു: "നല്ലതു മാത്രം... അങ്ങു മാന്യനായ സഹോദരൻ.. മാന്യനായ സഹോദരന്റെ മകൻ.." അപ്പോൾ തിരുനബി അവരോട്‌ പറഞ്ഞത്‌ യൂസുഫ്‌ നബി തന്റെ സഹോദരങ്ങളോട്‌ പറഞ്ഞ വാചകമായിരുന്നു. "ഇന്ന് നിങ്ങൾക്കെതിരിൽ പ്രതികാര നടപടികളൊന്നുമില്ല, അല്ലാഹു നിങ്ങൾക്കെല്ലാം പൊറുത്തു തരട്ടെ, അവൻ കരുണ ചെയ്യുന്നവരിൽ ഏറ്റവും വലിയ കാരുണ്യവാനാണ്‌" (സൂറ- യൂസുഫ്‌)

തന്റെ പ്രിയപ്പെട്ട പിതൃ സഹോദരൻ ഹംശ (റ)നെ ചതിച്ചു കൊന്ന വഹ്ശിക്കും, അദ്ദേഹത്തിന്റെ കരൾ ചവച്ചു തുപ്പുകയും തലയോട്ടിയിൽ മദ്യം പാർന്ന് നൃത്തം ചെയ്യുകയും ചെയ്ത ഹിന്ദിനും ആക്ഷേപ ഹാസ്യങ്ങളെഴുതിയതിന്‌ വധ ശിക്ഷ പുറപ്പെടുവിച്ച കഅബിനും അവിടുന്നു മാപ്പു കൊടുക്കുകയും പ്രസ്ഥാനത്തിലേക്ക്‌ സ്വീകരിച്ചാനയിക്കുകയും ചെയ്തു എന്നു കൂടി കേൾക്കുമ്പോൾ ആ മനസ്സ്‌ എത്ര വിശാലമാണെന്ന് നമുക്ക്‌ മനസ്സിലാവും.

ഉറ്റവർ മരണപ്പെടുപ്പുമ്പോൾ കരഞ്ഞു ബഹളം വെക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ തന്റെ ചോരക്കുഞ്ഞു മരിച്ചെന്നു കേട്ടപ്പോൾ കണ്ണീർ വാർക്കുന്നതു കണ്ട സഹാബി അവിടുത്തോട്‌ ചോദിച്ചത്രെ; ഓ, പ്രവാചകരേ, ഇതെന്താണിങ്ങനെ?. അവിടുന്നപ്പോൾ പറഞ്ഞു "ഇതാകുന്നു അല്ലാഹു തന്റെ അടിയാറുകളിൽ നിക്ഷേപിക്കുന്ന കാരുണ്യം.
ബന്ധനസ്ഥനാക്കപ്പെട്ട തടവുകാരന്റെ തേങ്ങൽ കേട്ട്‌ സഹിക്കാൻ കഴിയാതെ കെട്ടഴിച്ചു വിടാൻ ഉപദേശിച്ച പടത്തലവൻ, മാതാവിന്റെ കബറിടം സന്ദർശിച്ച്‌ വിങ്ങിപ്പൊട്ടുന്ന പുത്രൻ, കെട്ടിച്ചു പറഞ്ഞയക്കപ്പെട്ട മകളുടെ വിയോഗം സഹിക്ക വയ്യാഞ്ഞ്‌ മരുമകന്റെ വീട്ടിലേക്ക്‌ അന്വേഷിച്ചു ചെല്ലുന്ന പിതാവ്‌, കൊല്ലപ്പെട്ട ഭടന്മാരുടെ വീട്ടിൽ ചെന്ന് മക്കളെയും ഭാര്യമാരെയും സാന്ത്വനിപ്പിക്കുന്ന ഭരണാധികാരി, അയൽ വാശി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ലെന്നും അനാഥനെ സംരക്ഷിക്കുന്നവൻ സ്വർഗ്ഗത്തിൽ തന്റെ കൂടെയാണെന്നും പ്രഖ്യാപിച്ച സാധു സംരക്ഷകൻ.... കാരുണ്യത്തിന്റെ ആ തൂവൽ സ്പർശം സംഭവിക്കാത്ത ഒരു മേഖലയും ഉലകത്തിലില്ല. അതു കൊണ്ടു തന്നെയാവണം അല്ലാഹു അവിടുത്തെ പറ്റി ഇങ്ങനെ പുകഴ്ത്തിയത്‌:
"സർവ്വ ലോകത്തിനും അനുഗ്രഹമായിട്ടാണ്‌ താങ്കളെ നാം നിയോഗിച്ചത്‌" (ഖുർആൻ, 21-107)

കാരുണ്യവും യുദ്ധവും

സ്നേഹത്തെ ക്കുറിച്ചും ജീവ കാരുണ്യ പ്രവർത്തനങ്ങളെ ക്കുറിച്ചും ഏറെ പ്രതിപാദിക്കുന്ന ഇസ്ലാമും പ്രവാചകനും യുദ്ധത്തിന്റെ ഭാഷയിലും സംശാരിക്കുന്നത്‌ വ്യാപകമായ തെറ്റുധാരണകൾക്ക്‌ കാരണമായിട്ടുണ്ട്‌. ഇതൊരു വിധി വൈപരീത്യമല്ലേ എന്നും ചിലരൊക്കെ സംശയിക്കുന്നുമുണ്ട്‌. ഇത്‌ വസ്തുതകളെക്കുറിച്ച്‌ മനസ്സിലാക്കാതെയുള്ള വിലയിരുത്തലുകളാണെന്ന് ഇസ്ലാമിന്റെ യുദ്ധ കാണ്ഡം പടന വിധേയമാക്കിയാൽ നമുക്ക്‌ മനസ്സിലാക്കാൻ കഴിയും.
ഇസ്ലാം എല്ലാ അർത്ഥത്തിലും സജീവമായ ഒരു ജീവിത വ്യവസ്ഥിതിയാണ്‌. അതായത്‌ സമഗ്രമായ ഒരു ഭരണ സംവിധാനം. അതിൻ വ്യക്തമായ സിവിൽ-ക്രിമിനൽ നിയമങ്ങളും ചട്ടങ്ങളുമുണ്ട്‌. മറ്റേതൊരു രാഷ്ട്രീയ വ്യവസ്ഥിതികൾ പോലെ ഈ പ്രസ്ഥാനത്തിനും അതിന്റെ നിയമങ്ങൾ നടപ്പിൽ വരുത്താനും സംരക്ഷിക്കാനും സൈനിക ശക്തി അത്യാവശ്യമാണ്‌. പട്ടാളമില്ലാത്ത ഏത്‌ രാഷ്ട്രമാണ്‌ ഇന്നു ലോകത്തുള്ളത്‌. പട്ടാളമില്ലാത്തിടത്ത്‌ പോലിസ്‌ പട്ടാളത്തിന്റെ ധർമ്മം നിർവ്വഹിക്കുന്നു. അതിരുകളില്ലാത്ത രാജ്യം എന്നത്‌ സ്വപ്നത്തിൽ മാത്രമേ യാഥാർത്ഥ്യമായിട്ടുള്ളൂ. കൂടാതെ ലോകത്തിൽ പല രാഷ്ട്രങ്ങളിലും സൈനിക സേവനം നിർബന്ധവുമാണ്‌. അല്ലാത്തിടത്ത്‌ ജനങ്ങൾ പലരും സ്വയേഷ്ടപ്രകാരം സൈന്യത്തിൽ ചേരുന്നു. പട്ടാളത്തിന്റെ ഉത്തരവാദിത്യം ഭരണ കൂടം ആവശ്യപ്പെടുന്നിടത്ത്‌ ആയുധം എടുക്കുക എന്നതാണ്‌. ഇങ്ങനെ ആയുധം എടുക്കുന്നവർ ശത്രുവിനെ പരിക്കേൽപ്പിക്കുകയും വധിക്കുകയും ചെയ്യുന്നു. അത്‌ അവരുടെ ധർമ്മമാണ്‌. ആ ധാർമ്മിക ഉത്തരവാദിത്വത്തെ ബുദ്ധിയുള്ളവർ ആരും വിമർശിക്കുന്നതല്ല. അതിനാൽ ഇസ്ലാമിനെ മാത്രം ജിഹാദിന്റെ പേരിൽ വിമർശിക്കുന്നത്‌ നീതിയല്ല. ജിഹാദിന്റെ പേരിൽ ആരെങ്കിലും അനീതിയും അക്രമവും നടത്തുന്നുണ്ടെങ്കിൽ ഇസ്ലാം അതിനുത്തരവാദിയും അല്ല.
നിസ്കാരം നിർബന്ധമാണ്‌, നോമ്പ്‌ നിൻബന്ധമാണ്‌ എന്നു പറഞ്ഞതു പോലെ സൈനിക സേവനവും നിർബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്‌. അതിന്റെ പരിണിത ഫലവും ഖുര്ർആൻ പ്രഖ്യാപിക്കുന്നു.
"യുദ്ധം നിങ്ങൾക്ക്‌ നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങൾക്ക്‌ വെറുപ്പുള്ള സംഗതിയുമാണ്‌. എന്നാൽ നിങ്ങൾക്ക്‌ വെറുപ്പുള്ളത്‌ നിങ്ങൾക്ക്‌ നല്ലതായി ഭവിച്ചേക്കാം, നിങ്ങൾ ഇഷ്ടപ്പെടുന്നതോ നിങ്ങൾക്ക്‌ ദോഷകരമായും തീർന്നേക്കാം. അല്ലാഹും(എല്ലാം) അറിയുന്നു. നിങ്ങൾ (എല്ലാം) അറിയുന്നില്ല" (അൽ-ബഖറ-216)

ഇസ്ലാമിലെ യുദ്ധം നിങ്ങൾക്ക്‌ നല്ലതിനാണെന്നാണ്‌ ഖുർആന്റെ അധ്യാപനം. അതു നമ്മൾക്ക്‌ മനസ്സിലായിട്ടില്ലെങ്കിൽ അതു നമ്മുടെ വിവരക്കേടു കൊണ്ടാണെന്ന് സർവ്വജ്ഞനായ അല്ലാഹു ഓർമ്മിപ്പിക്കുന്നു.
ഇങ്ങനെയുള്ള യുദ്ധത്തിൽ പോലും അക്രമം കാണിക്കാതിരിക്കാനും സഹിഷ്ണുത പുലർത്താനും കാരുണ്യത്തിന്റെ പ്രവാചകൻ ഉപദേശിക്കുന്നുണ്ട്‌. താൻ എന്തിനു പൊരുതുന്നെന്ന് യോദ്ധാക്കളും തങ്ങൾ എന്തിനു കൊല്ലപ്പെടുന്നെന്ന് യുദ്ധ ബാധിതരും അറിയാത്ത ആധുനിക ലോകത്ത്‌ ഇത്തരം വചനങ്ങൾക്ക്‌ കൂടുതൽ പ്രസക്തിയുണ്ട്‌.

ഏതൊരു സൈന്യത്തെ അയക്കുമ്പോഴും തിരുനബി ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നത്രെ: "അല്ലാഹുവിന്റെ നാമത്തിൽ പുറപ്പെടുവിൻ, ദൈവ നിഷേധികളോട്‌ നിങ്ങൾ പൊരുതുവിൻ, ആരെയും വഞ്ചിക്കരുത്‌, ചതിക്കരുത്‌, (മൃത ശരീരങ്ങളിൽ) അംഗ ഭംഗം വരുത്തരുത്‌, കുട്ടികളെയും മടങ്ങളിലെ അന്തേവാസികളെയും കൊല്ലരുത്‌" (അഹ്‌മദ്‌) അബൂദാവൂദ്‌ നിവേദനം ചെയ്ത ഹദീസിൽ പടുവൃദ്ധരെയും സ്ത്രീകളെയും കൊല്ലരുത്‌ എന്നുമുണ്ട്‌.
ഒരിക്കൽ പ്രവാചകരുടെ പക്കൽ ആരോ വന്ന് അവിശ്വാസികൾക്കെതിരെ പ്രാർത്തിക്കണമെന്ന് അഭ്യർത്ഥിച്ചു. അവിടന്നപ്പോൽ പറഞ്ഞത്‌ "ഞാൻ നിയോഗിക്കപ്പെട്ടത്‌ എല്ലാറ്റിനേയും പ്രാകാനല്ല, കാരുണ്യമായിട്ടാണ്‌" എന്നാണ്‌.
മുസ്ലിംകളുമായി സന്ധിയിലേർപ്പെട്ടിരിക്കുന്ന മറ്റു മതസ്ഥരെ ഉപദ്രവിക്കുന്നവർക്കെതിരെയും പ്രവാചകർ കടുത്ത ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്‌. അവിടുന്നു പറഞ്ഞു: "ഉടമ്പടിക്കാരനെ വധിച്ചവന്‌ സ്വർഗ്ഗത്തിന്റെ വാസന പോലും ലഭിക്കില്ല. സ്വർഗ്ഗത്തിന്റെ വാസനയാണെങ്കിൽ 40 വർഷത്തെ ദൂരം വരെ എത്തുന്നതാണ്‌.
മറ്റൊരു ഹദീസിൽ അവിടുന്ന് ഇങ്ങനെ അരുളി "അറിയുക, ഉടമ്പടിക്കാരനെ അക്രമിക്കുകയോ, പിടിച്ചു പറിക്കുകയോ, കഴിവനതീതമായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയോ, അവന്റെ മന:സംത്രിപ്തിയോടെയല്ലാതെ അവന്റെ പക്കൽ നിന്നും വല്ലതും വസൂലാക്കുകയോ, ചെയ്താൽ അവർക്കെതിരെ ഞാൻ പരലോകത്ത്‌ സാക്ഷി നിൽക്കും.(അബൂ ദാവൂദ്‌)
വർഗ്ഗീയ വംശീയ രാഷ്ടീയ സംഘട്ടനങ്ങളാൽ സംങ്കീർണ്ണമായ ആധു നിക ലോകത്തിന്‌
നൽകാനുള്ള നബി വചന ാണ്‌ "പരസ്പരം കരുണ ചെയ്യുന്നവർക്ക്‌ കാരുണ്യവാൻ കരുണ ചെയ്തു കൊടുക്കും, നിങ്ങൾ ഭൂമിയുലുള്ളവരോട്‌ മുഴുവൻ കരുണ ചെയ്യുവിൻ, എന്നാൽ ആകാശത്തുള്ളവർ നിങ്ങളോട്‌ കരുണ ചെയ്യും".(തിർമുദി)

No comments:

Post a Comment