Thursday, April 9, 2009

നബിവചനങ്ങൾ - 3

21. "കുടുംബ ബന്ധങ്ങൾ
(കുടുംബ ബന്ധം) മുറിച്ചവൻ സ്വർഗ്ഗത്തിൽ കടക്കുകയില്ല".
(ബുഖാരി)

22.ദയ
"ദയ കാണിക്കാത്തവന്‌ ദയ ലഭിക്കില്ല".
(ബുഖാരി)

23.ദാനം.
"കാരക്കയുടെ ഒരു ചീന്തു കൊണ്ടാണെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക. അതും ലഭിച്ചിട്ടില്ലെങ്കിൽ
ല്ലോരു വാക്കു കൊണ്ടെങ്കിലും".
(ബുഖാരി)

24. സൽസ്വഭാവം.
"നിങ്ങളിൽ ഏറ്റവും ഉത്തമർ നല്ല സ്വഭാവമുള്ളവരാണ്‌"
(ബുഖാരി)

25. മ്ലേച്ഛൻ.
ഉപദ്രവം നേരിടാതിരിക്കാൻ ആളുകൾ ഒഴിഞ്ഞു മാറി നടക്കുന്ന മനുഷ്യനാകുന്നു അല്ലാഹുവിന്റെയടുക്കൽ അന്ത്യ ദിനത്തിൽ ഏറ്റവും മോശം സ്ഥാനത്തിരിക്കുന്നവൻ.

(ബുഖാരി)

26. വിശ്വാസി.
"ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്‌ പരസ്പരം ബലം നൽകുന്ന കെട്ടിടം പോലെയാണ്‌".
(ബുഖാരി)

27. ഭൂ പരിഷ്കരണം.
"ആരുടെയും ഉടമസ്ഥതയിലല്ലാത്ത്‌ ഒരു നിലം ഒരാൾ പരിപാലിച്ചാൽ അത്‌ അവനുള്ളതാകുന്നു".
(ബുഖാരി)

28.ഭൂ പരിഷ്കരണം.
"ഒരാൾക്കൊരു ഭൂമിയുണ്ടെങ്കിൽ അതിലവൻ കൃഷിയിറക്കണം. അല്ലെങ്കിൽ അതു (കൃഷി ചെയ്യാൻ) മറ്റൊരാൾക്കു കൊടുക്കണം. അതും ചെയ്യുന്നില്ലെങ്കിൽ അവന്റെ ഭൂമി പിടിച്ചെടുക്കണം".
(ബുഖാരി)

29. പിണക്കം.
"ഒരാൾക്കും തന്റെ സഹോദരനെ മൂന്നു രാവുകളിൽ കൂടുതൽ പിണങ്ങി നിൽക്കൽ അനുവദനീയമല്ല. അവർ പരസ്പരം കണ്ടുമുട്ടുന്നു. അപ്പോ
ഒരാ അങ്ങോട്ടു തിരിയുന്നു. മറ്റെയാൾ ഇങ്ങോട്ടു തിരിയുന്നു. (ഈ സാഹചര്യത്തിൽ) സലാം കൊണ്ട്‌ ആരു തുടങ്ങുന്നുവോ അവനാകുന്നു അവരിൽ ഏറ്റവും ഉത്തമൻ".
(ബുഖാരി)

30. യാചന.
ലഭിക്കട്ടെ ലഭിക്കാതിരിക്കട്ടെ; ആരോടെങ്കിലും യാചിക്കുന്നതിനേക്കാൾ നിങ്ങൾക്കു നല്ലത്‌ വിറകു ശേഖരിച്ച്‌ സ്വന്തം ചുമലിൽ വഹിച്ച്‌(കൊണ്ടുപോയി വിൽപ്പന നടത്തുന്ന ജോലിയിൽ ഏർപ്പെടുന്നതാണ്‌)
(ബുഖാരി)

Monday, April 6, 2009

നബിവചനം - 2

11. പാണ്ഡിത്യം.
അല്ലാഹു ഒരാൾക്ക്‌ ഏറ്റവു നല്ലത്‌ വരുത്തണമെന്ന് ഉദ്ദേശിച്ചാൽ അവനെ മത പണ്ഡിതനാക്കും. ഞാൻ വീതം വെക്കുന്നവൻ മാത്രം. കൊടുക്കുന്നവൻ അല്ലാഹുവാകുന്നു. അന്ത്യ ദിനത്തിൽ അല്ലാഹുവിന്റെ ഉത്തരവു വരുന്നതു വരേ, സമുദായം അല്ലാഹുവിന്റെ ആദർശം സംരക്ഷിച്ചു കൊണ്ടേയിരിക്കും. അല്ലാഹുവിന്റെ കൽപ്പന വരുന്നതു വരേ എതിരാളികൾക്ക്‌ അവരെ ഒന്നും ചെയ്യാൻ കഴിയില്ല.
(ബുഖാരി)

2. പണ്ഡിതന്റെ മരണം.
ഒറ്റയടിക്ക്‌ അല്ലാഹു സൃഷ്ടികളിൽ നിന്ന് ജ്ഞാനം പിടിച്ചു വാങ്ങില്ല. മറിച്ച്‌ പണ്ഡിതന്മാരെ തിരിച്ചു വിളിച്ചു കൊണ്ട്‌ ജ്ഞാനങ്ങൾ പിൻവലിക്കുകയാണ്‌ ചെയ്യുക. അങ്ങനെ ഒരു പണ്ഡിതനും ബാക്കിയാവാത്ത അവസ്ഥ വരും. അന്നേരം ജനങ്ങൾ വിഡ്ഢികളെ നേതൃത്വ സ്ഥാനത്ത്‌ അവരോധിക്കും. അവരോട്‌ ചോദിക്കുന്ന പ്രശ്നങ്ങൾക്ക്‌ ഒരു വിവരവുമില്ലാതെ അവർ ഫത്‌വ പുറപ്പെടുവിക്കും. അങ്ങനെ അവർ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.
(ബുഖാരി)

3. അല്ലാഹുവിന്റെ കാരുണ്യം.
അല്ലാഹു കാരുണ്യത്തെ നൂറ്‌ അംശങ്ങളായിട്ടാണ്‌ സൃഷ്ടിച്ചത്‌. അതിൽ തൊണ്ണൂറ്റിയൊമ്പതെണ്ണം അവൻ അവന്റെ പക്കൽ സൂക്ഷിച്ചു വെച്ചു. ഒന്ന് മാത്രം ഭൂമിയിലിറക്കി. ഒരംശത്തിൽ നിന്നാണ്‌ സൃഷ്ടികളെല്ലാം പരസ്പരം ദയ കാണിക്കുന്നത്‌. കുഞ്ഞിനെ (നോവിക്കാതിരിക്കാൻ) കുതിര തന്റെ കുളമ്പ്‌ ഉയർത്തിപ്പിടിക്കുന്നതു പോലും ( ഒരംശത്തിന്റെ ഭാഗമാണ്‌)
(ബുഖാരി)

4. സഹജീവി സ്നേഹം
ഒരാൾ ഇങ്ങനെ നടന്നു പോവുകയായിരുന്നു. അപ്പോൾ അയാൾക്ക്‌ കടുത്ത ദാഹം അനുഭവപ്പെട്ടു. അയാൾ ഒരു കിണർ കണ്ടു. ഉടനെ അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തു കടന്നപ്പോൾ ഒരു പട്ടി ദാഹം മൂലം നാവു നീട്ടി മണ്ണു നക്കുന്നതു കണാനിടയായി. അയാൾ പറഞ്ഞു: "എനിക്കുണ്ടായ ദാഹം തന്നെയാണ്‌ പട്ടിക്കും പിടിപെട്ടത്‌. ഉടനെ അയാൾ കുഴിയിലിറങ്ങി തന്റെ ഷൂവിൽ വെള്ളം നിറച്ച്‌ പല്ലു കൊണ്ട്‌ കടിച്ചു പിടിച്ച്‌ (പുറത്ത്‌ വന്ന്‌) പട്ടിക്ക്‌ കുടിക്കാൻ കൊടുക്കുകയും അല്ലാഹുവിന്‌ നന്ദി പറയുകയും ചെയ്തു. അതു കാരണം അല്ലാഹു അയാൾക്ക്‌ എല്ലാം പൊറുത്തു കൊടുത്തു. അവർ ചോദിച്ചു: "അല്ലാഹുവിന്റെ ദൂദരേ, മൃഗങ്ങൾക്ക്‌ ചെയ്തു കൊടുക്കുന്നതിലും പുണ്യമുണ്ടാകുമോ? അവിടുന്നു പറഞ്ഞു: "ഏത്‌ സചേതന വസ്തുക്കൾക്കും നൽകുന്നതിലും പുണ്യമുണ്ട്‌.
(ബുഖാരി)

5.ജീവ കാരുണ്യ പ്രവർത്തനം.
വിധവകൾക്കു വേണ്ടിയും സാധുക്കൾക്കു വേണ്ടിയും പ്രവർത്തിക്കുന്നവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വീര സമരം ചെയ്യുന്നവനെപ്പോലെയാണ്‌.
(ബുഖാരി)

6. അയൽവാസി
"അല്ലാഹുവാണ്‌ സത്യം; വിശ്വാസിയാവുകയില്ല", "അല്ലാഹുവാണ്‌ സത്യം; വിശ്വാസിയാവുകയില്ല","അല്ലാഹുവാണ്‌ സത്യം; വിശ്വാസിയാവുകയില്ല", അവിടുത്തോട്‌ ചോദിക്കപ്പെട്ടു
"ആരാണ്‌ പ്രവാചകരേ", അവിടുന്നു പറഞ്ഞു: "തന്റെ ഉപദ്രവങ്ങളിൽ നിന്നും അയൽവാസി നിർഭയനല്ലാത്തവൻ".
(ബുഖാരി)

7. അയൽവാസി.
അയൽവാസിയുടെ കാര്യത്തിൽ ജിബ്‌രീൽ എന്നോട്‌ ഉപദേശിച്ചു കൊണ്ടേയിരുന്നു. അവന്‌ അനന്തരാവകാശവും കൂടി നൽകേണ്ടി വരുമോ എന്ന് ഞാൻ കരുതിപ്പോയി.

8.
അയൽവാസി.
വിശ്വാസിനികളായ പെണ്ണുങ്ങളേ, ഒരയൽക്കാരിയും മറ്റൊരയൽക്കാരിയെ അവഹേളിക്കരുത്‌. അത്‌ (നിങ്ങൾക്കു കൊടുത്തയച്ച) ഒരാട്ടിൻ കുളമ്പിന്റെ പേരിലായാൽ പോലും.

9. സമൂഹിക ബാധ്യത.
അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവൻ അയൽവാസിയെ ഉപദ്രവിക്കരുത്‌. അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവൻ അതിഥിയെ സൽക്കരിക്കട്ടെ. അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവൻ നല്ലതു പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.

10. അടുത്ത വീട്‌
ആയിശ() ചോദിച്ചു. "അല്ലാഹുവിന്റെ പ്രവാചകരേ, എനിക്ക്‌ രണ്ട്‌ അയൽവാസികളുണ്ട്‌. അവരിൽ ആർക്കാണ്‌ ഞാൻ ദാനം കൊടുത്തയക്കേണ്ടത്‌? (ഒരാൾക്കുള്ളതേ കൈവശമുള്ളൂ). അവിടുന്നു പറഞ്ഞു: "ഏറ്റവും അടുത്ത വാതിൽ ആരുടേതാണോ; (അവർക്കു കൊടുക്കുക).

Saturday, April 4, 2009

നബി വചനങ്ങൾ

1. കാരുണ്യം / ദയ
"പരസ്പരം ദയ കാണിക്കുന്നവരോട്‌ കരുണാമയൻ ദയ കാണിക്കും,
ഭൂമിയിലുള്ളവരോട്‌ മുഴുവൻ നിങ്ങൾ ദയ കാണിക്കുക;
എന്നാൽ ആകാശത്തുള്ളവർ നിങ്ങളോട്‌ ദയ കാണിക്കും."

(തിർമുദി)

2. ജ്ഞാനം.

രണ്ടു കാര്യങ്ങളിലേ അസൂയ പാടുള്ളൂ,
(ഒന്ന്) അല്ലാഹു സമ്പത്ത്‌ നൽകിയ ഒരാൾ; അത്‌ സത്യ (മാർഗ്ഗ)ത്തിൽ ചിലവു ചെയ്യാൻ അവന്‌
അധികാരം നൽകപ്പെട്ടിരിക്കുന്നു,
(രണ്ട്‌) അല്ലാഹു ജ്ഞാനം നൽകിയവൻ. അതു കൊണ്ട്‌ അവൻ കർമ്മ നിർവ്വഹണം നടത്തുന്നു. അതു പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു.

(ബുഖാരി)

3. നിത്യ കർമ്മങ്ങൾ.

മനുഷ്യൻ മരിച്ചാൽ മൂന്നെണ്ണമൊഴികെ അവന്റെ (മുഴുവൻ) കർമ്മങ്ങളും മുറിഞ്ഞു പോകുന്നതാണ്‌.
തുടർന്നു പോകുന്ന ദാനം,
ഉപകാരം ലഭിക്കുന്ന ജ്ഞാനം,
അവനു വേണ്ടി പ്രാർത്ഥിക്കുന്ന നല്ല സന്താനം
(എന്നിവയാകുന്നു വേർപ്പെടാത്ത മൂന്നു പുണ്യങ്ങൾ).

(മുസ്‌ലിം)

4. ഞാന സമ്പാദനം.

വിജ്ഞാന സമ്പാദനത്തിനായി ഒരാൾ ഒരു വഴിക്കിറങ്ങിയാൾ
അതു നിമിത്തം അവന്‌ അല്ലാഹു സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും. ഒരാളുടെ കർമ്മം അയാളെ പിന്നിലാക്കിയാൽ
അവന്റെ തറവാട്ടു മഹിമ അവനെ മുന്നിലെത്തിക്കുകയില്ല.

(അബൂ ദാവൂദ്‌)

5- ഭക്തിയും പാണ്ഡിത്യവും.

ആയിരം ഭക്തന്മാരേക്കാൾ ഒരു പണ്ഡിതനോടാണ്‌
പിശാചിന്‌ കൂടുതൽ പ്രയാസപ്പെടേണ്ടി വരുന്നത്‌
(തിർമുദി)

6. വിജ്ഞാനവും ഉപകാരവും

"ഉപകാരം ലഭിക്കുന്ന വിജ്ഞാനത്തിനായി
നിങ്ങൾ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുവീൻ.
ഒരുപകാരവും ലഭിക്കാത്ത വിജ്ഞാനത്തിൽ നിന്നും
നിങ്ങൾ അല്ലാഹുവിനോട്‌ അഭയം തേടുകയും ചെയ്യുവീൻ.
"
(ഇബ്നു മാജ:)

7. പണ്ഡിതന്മാർ

"ഭൂമിയിൽ പണ്ഡിതന്മാരുടെ ഉപമ
'കരയിലും കടലിലും ഇരുട്ടിൽ വഴികാണിക്കുന്ന
ആകാശത്തിലെ നക്ഷത്രങ്ങളെ' പോലെയാണ്‌.
നക്ഷത്രങ്ങൾ മാഞ്ഞു പോയാൽ
പഥികർ വഴി പിഴച്ചു പോകാൻ സാധ്യതയുണ്ട്‌".

(അഹ്‌മദ്‌)

8. കപട വിശ്വാസം.

കപട വിശ്വാസിയുടെ ലക്ഷണം മൂന്നെണ്ണമാകുന്നു:
നാവെടുത്താൽ കളവു പറയും
വാഗ്‌ദാനം ചെയ്താൽ ലംഘിക്കു
, വിശ്വസിച്ചാൽ വഞ്ചിക്കു.
(മുസ്‌ലിം)

9- മതാപിതാക്കൾ

ഒരിക്കൽ ഒരാൾ തിരുനബിയുടെ മുമ്പിൽ വന്ന് ഞാനും യുദ്ധത്തിനു വരട്ടേ എന്നപേക്ഷിച്ചു. അവിടുന്ന് അയാളോട്‌ ചോദിച്ചു
" നിങ്ങൾക്ക്‌ മതാപിതാക്കളുണ്ടോ?".
അയാൾ 'അതേ' എന്നു പറഞ്ഞു.
തിരുനബി അപ്പോൾ ഇങ്ങനെ അരുളി
"എങ്കിൽ നീ അവർക്കു വേണ്ടി പൊരുതുക"

(ബുഖാരി)

10- മതാ പിതാക്കൾ
"ഏറ്റവും വലിയ പാതകമാകുന്നു ഒരാൾ തന്റെ മാതാപിതാക്കളെ ശപിക്കുക എന്നത്‌" അവിടുന്ന് ചോദിക്കപ്പെട്ടു
"അല്ലാഹുവിന്റെ ദൂദരേ, എങ്ങനെയാണ്‌ ഒരാൾ തന്റെ മാതാപിതാക്കളെ ശപിക്കുക"(അങ്ങനെ സംഭവിക്കാറില്ലല്ലോ).
അവിടുന്നു പറഞ്ഞു: "ഒരാൾ മറ്റൊരാളുടേ പിതാവിനെ ചീത്തപറയും, അപ്പോൾ അവൻ ഇവന്റെ പിതാവിനെയും മാതാവിനെയും ചീത്ത പറയും".
(അത്‌ സ്വന്തം മാതാവിനെ ശ
പിക്കുന്നതിനു തുല്യമാണ്‌).
(ബുഖാരി)